Sunday, March 31, 2013

വിജിലന്‍ സ് എന്നപേരില്‍ ഒരു തപാല്‍ വകുപ്പ്




അഴിമതിക്കാര്‍ ക്കെതിരെ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുന്നവര്‍ ജാഗ്രതൈ....വിജിലന്‍ സിനു ലഭിക്കുന്ന പരാതിയില്‍ എന്തു നടപടിയാ ണുണ്ടാവുന്നത് ?പരാതി ലഭിച്ചാല്‍ വിജിലന്‍ സ് ഡയരക്റ്റര്‍ പ്രാധമീക അന്വേഷണത്തിനുത്തരവിടുമെന്നും , പിന്നീട് പ്രധമദ്രുഷ്ട്യാ തെളിവുണ്ടെന്നുകണ്ടാല്‍ അന്വേഷണത്തിനുള്ള അനുമതിക്കായി സര്‍ ക്കാറിനെഴുതുമെന്നും , അനുമതി ലഭിച്ചാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ ക്കെതിരെ നടപടിയെടുക്കുമെന്നും പരതിക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാമായി സൂക്ഷിക്കുമെന്നൊക്കെയാണു കരുതുന്നതെങ്കില്‍ തെറ്റി...  കോടികള്‍ കൊണ്ടമ്മാനമാടുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെക്കുറിച്ചാണു പരാതിയെങ്കില്‍ ഒറ്റുകാരുടെ റൊളിലാവും അവര്‍ .

അഴിമതി നടത്തിയത് നഗരസഭാ ഉദ്യോഗസ്ഥരാണെങ്കില്‍ പരാതി നഗരകാര്യ ഡയരക്റ്റര്‍ വഴി നഗരസഭയ് ക്ക് അയച്ചുകൊടുക്കും ,പിന്നെ എല്ലാവര്‍ ക്കും കൂടി തെളിവുകള്‍ നശിപ്പിക്കാനും പഴുതുകള്‍ ഉണ്ടാക്കാനും വേണമെങ്കില്‍ പരാതിക്കാരനെ തന്നെ ഇല്ലാതാക്കനും എളുപ്പം . അയച്ചുകൊടുക്കുന്നത് നഗരകാര്യ ഡയരക്ടര്‍ ക്ക് വകുപ്പുതല അന്വേഷണത്തിനു വേണ്ടിയായതിനാല്‍ എന്തു സം ഭവിച്ചാലും വിജിലന്‍ സിനു കുറ്റവും ഇല്ല. 

വിജിലന്‍ സ് ഡയരക്ടര്‍ മാത്രമാണു അങ്ങനെയെന്നു കരുതുന്നുണ്ടെങ്കില്‍ തെറ്റി. വിജിലന്‍ സിന്റെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയും അതില്‍ ക്കൂടുതല്‍ ഒന്നു ചെയ്യില്ല. ഇത്രയും പറഞ്ഞത് കളവാണെന്നു കരുതുന്നവര്‍ ക്കുവേണ്ടി വീലന്‍ സ് ഡയരക്ടറുടെയും വിജിലന്‍ സ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെയും ഓഫീസില്‍ നിന്നും വിവരാവകാശം ഉപയോഗിച്ച് എടുത്ത രേഘകള്‍ ഇതാ. സാക്ഷാല്‍ വിജിലന്‍ സ് മന്ത്രി അന്വേഷണം നടത്തിക്കോളാം , തനിക്ക് പരാതി അയക്കൂ എന്ന്  ഫേസ് ബൂക്കിലൂടെ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിനു അയച്ചുകൊടുത്ത പരാതിയുടെ ഗതി ഇതാണെങ്കില്‍ പൊതുവായ സ്ഥിതി എന്താവുമെന്നു പറയാനുണ്ടോ.

അഴിമതി അന്വേഷിക്കുന്നത് റവന്യൂ ഇന്‍ സ്പെക്ടര്‍ 

വിജിലന്‍ സ് ഡയരക്ടറുടെ കത്തുപ്രകാരം ലഭിച്ച താങ്കളുടെ 2/2/12 ലെ പരാതി എന്ന് വിഷയത്തില്‍ നഗരകാര്യഡയരക്ടര്‍ 2012 ജൂണ്‍ 13നു പരാതിക്കാരനയച്ച ജി 1 - 3619 നമ്പര്‍ എഴുത്താണു വിചിത്രമായ അഴിമതിയന്വേഷണത്തിന്റെ പുതിയ സമ്പ്രദായത്തിനു തെളിവ്. പരാതിയിലെ വിഷയം താഴത്തെ നിലയിലെ പാര്‍ ക്കിങ്ങിനുമാറ്റിവെച്ച സ്ഥലത്ത് നിര്‍ മിച്ച ആറുമുറികള്‍ ക്ക് നിയമമനുസരിച്ച് നമ്പര്‍ നല്‍ കാന്‍ കഴിയില്ലെന്നതിനാല്‍ പകരം തൊട്ടു മുകളിലത്തെ നിലയില്‍ 200 ചതുരശ്ര അടി വിസ്ത്രീര്‍ ണമുള്ള ഒരു മുറിവീതം കൈവശമുള്ള ആറുപേര്‍ മുകളിലത്തെ മുറികള്‍ വിഭജിച്ച് രണ്ടാക്കിമാറ്റിയിട്ടുണ്ടെന്നവ്യാജ പ്രസ്താവനയും പ്ളാനുമായി സമര്‍ പ്പിച്ച അപേക്ഷയില്‍ അന്വേഷണം നടത്തിയ റവന്യൂ ഇന്‍ സ്പെക്ടര്‍ ഇല്ലാത്തമുറി ഉണ്ടെന്നു റിപ്പോര്‍ ട്ട് നല്കി ആറു നമ്പറുകള്‍ അനുവദിക്കുകയും , ഉടമകള്‍ അത് താഴത്തെ നിയമവിരുദ്ധ മുറികള്‍ ക്ക് ഉപയോഗിക്കുകയും ചെയ്തത്.
        പരാതി നല്കിയത് വിജിലന്‍ സിന്റെ             മന്ത്രി തിരുവഞ്ചൂര്‍  രാധാകൃഷ്ണന്. അദ്ദേഹം അന്വേഷണത്തിനു അയച്ചതു വിജിലന്‍സിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക്. ഒടുവില്‍ അന്വേഷണ ചുമതല കിട്ടിയതോ നഗരസഭയിലെ തന്നെ റവന്യൂ ഇന്‍ സ്പെക്ടര്‍ ക്ക്. കുറ്റക്കാര്‍ ആണെങ്കില്‍  റവന്യൂ ഇന്‍സ്പെക്ടറെക്കാള്‍ മുകളിലുള്ള നഗരസഭാ ഉദ്യോഗസ്ഥന്‍ മാരും . എന്നിട്ടും അന്വേഷണം നടത്തിയ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എഴുതി  മുകളിലത്തെ മുറികള്‍ വിഭജിച്ച് നമ്പര്‍ നല്കിയതും , ഉടമകള്‍ അത് പാര്‍ ക്കിങ്ങ് സ്ഥലത്തെ നിയമവിരുദ്ധ മുറികള്‍ ക്ക് ഉപയോഗിച്ചതായി ക്കണ്ടതും . എന്നിട്ടും അഴിമതിക്കാര്‍ ക്കെതിരെ കേസെടുക്കാന്‍ നിര്‍ ദ്ദേശമില്ല. മുനിസിപ്പല്‍ എഞ്ചിനീയര്‍ നിയമവിരുദ്ധ നിര്‍ മാനം പൊളിച്ചുകൊള്ളുമെന്ന ഉറപ്പും . 
നഗരകാര്യ ഡയരക്ടറുടെ രണ്ടാമത്തെ കത്താണു അതിലേറെ വിചിത്രം . അഴിമതിയും , വ്യാജ രേഘ ചമ്യ്ക്കലും വിശ്വാസവന്ചനയും ഉള്‍ പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയവര്‍ ക്കെതിരെ നടപടിയെടുക്കുന്നത് തടഞ്ഞുല്കൊണ്ട് ട്രൈബുണല്‍ ഉത്തരവായതിനാല്‍ താന്‍ നിസ്സഹായനാണെന്നായിരുന്നു അത്. രണ്ടായി വിഭജിച്ചെന്നും പറഞ്ഞ് പുതിയ ആറു മുറികള്‍ ക്ക് നമ്പര്‍ നല്കിയാവസരത്തില്‍ അതില്‍ ഒന്നില്‍ പ്രവര്‍ ത്തിക്കുന്നത് ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സ് ദിനപത്രത്തിന്റെ കണ്ണൂരിലെ ഓഫീസാണെന്നകാര്യം ആരും ശ്രദ്ധിച്ചുപോലുമില്ലെന്നതാണു വിചിത്രം . അല്ലെങ്കിലും ആരെ പേടിക്കാനാണ്? വിജിലന്‍ സിനു പരാതികൊടുത്താലും അന്വേഷിക്കേണ്ടത് നഗരസഭയിലെ റവന്യൂ ഇന്‍ സ്പെക്ടറല്ലെ, അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കേസെടുക്കാന്‍ വിജിലന്‍ സ് വളര്‍ ന്നിട്ടില്ലല്ലോ അല്ലേ. ഇതാണു നമ്മുടെ വിജിലന്‍ സ് അന്വേഷണം  - അതിവേഗം ബഹുദൂരം - ഒപ്പം അഴിമതിക്കാര്‍ ക്ക് വികസനവും - പരാതിക്കാര്‍ ക്ക് കരുതലായി അപായഭീഷണിയും 

ഇനിയെങ്കിലും നമുക്ക് വിജിലന്‍ സ് വകുപ്പിന്റെ പേര്‍ തപാല്‍ വകുപ്പ് എന്നാക്കിക്കൂടെ ? അറിയാതെ പരാതിയില്‍ സ്വന്തം പേരും വിലാസവും വെച്ചുപോകുന്നവരുടെ ജീവന്‍ രക്ഷിക്കാനെങ്കിലും അതുപകരിക്കുമല്ലോ.




No comments:

Post a Comment