Sunday, March 31, 2013

ആശയ-ആമാശയ വൈരുദ്ധ്യാധിഷ്ടിത ഭൌതികമാറ്റം അഥവാ കമ്പ്യൂട്ടര്‍ പാര് ട്ടി ഓഫ് ഇന്ത്യ (മൊബൈല്‍ )


കേരള ചരിത്രത്തില്‍ വിപ്ളവകരമായരീതിയില്‍ ടൈം സ് ന്യൂ റോമന്‍ ലിപികളാല്‍ എഴുതപ്പെട്ട ആശയസമരങ്ങളും അവയുടെ ആമാശയപരമായ വൈരുദ്ധ്യാധിഷ്ടിത ഭൌതിക മാറ്റങ്ങളുമൊന്ന് അയവിറക്കട്ടെ. 
പണ്ടു ട്രാക്ടറിനെതിരെ നടന്ന സമരം ട്രാക്റ്ററും ക്രിഷിയും കാലഹരണപ്പെട്ടതിനാല്‍ ഒഴിവാക്കി , അത്യന്താധുനികമായ കമ്പ്യൂട്ടറില്‍ തുടങ്ങാം ... കമ്പ്യൂട്ടറും വിരസാങ്കേതിക വിദ്യയും വിവരം കൂട്ടി തൊഴിലാളി വര്‍ ഗ്ഗത്തെയും തൊഴിലാളി വര്‍ ഗ്ഗ സര്‍വ്വാധിപത്യത്തേയും ഇല്ലാതാക്കുമെന്ന ആശയപരമായ ഭീതികാരണം നടത്തിയ ഐതിഹാസിക സമരമായിരുന്നു കമ്പ്യൂട്ടര്‍ ബഹിഷ്കരണ വിപ്ളവം , അതിനു ആമാശയപരമായി സം ഭവിച്ച മാറ്റത്തിന്റെ ഫലമായാണു ഇന്നു നമ്മുടെ പാര്‍ ട്ടി തന്നെ കമ്പ്യൂട്ടര്‍ ഇല്ലാതെ ഒരടി മുന്നോട്ടുപോകാന്‍ കഴിയാതെ കമ്പ്യൂട്ടര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മൊബൈല്‍ ) അഥവ ലാപ്ടോപ്പ് പാര്‍ ട്ടിയായത്. 
തൊഴിലാളി വര്‍ഗ്ഗത്തിനാകമാനം ഭീഷണിയായിരുന്ന കല്ലുവെട്ടു യന്ത്രത്തിനും , അതില്‍ വെട്ടിയുണ്ടാക്കുന്ന കല്ലിനുമെതിരായ സമരമായിരുന്നു യന്ത്രക്കല്ലു വിരുദ്ധ വിപ്ളവം . കേന്ദ്രകമ്മറ്റി അം ഗത്തിനു അരോളിയില്‍ വയല്‍ നികത്തി വീടുവെക്കാന്‍ യന്ത്രക്കല്ലേ പറ്റൂ എന്നുതിരിച്ചറിഞ്ഞതോതോടെയായിരുന്നു പാര്‍ ട്ടിയതിന്റെ ആമാശയപരമായ വൈരുദ്ധ്യം മനസിലാക്കിയത്.

ചുടുചോറു മാന്തുന്നതില്‍ ലോകത്തില്‍ വെച്ച് ഏറ്റവും കെങ്കേമന്‍ മാരായ കുട്ടിക്കുരങ്ങന്‍ മാരെ മുന്‍ നിര്‍ ത്തി നടത്തിയ ഐതിഹാസിക സമരമായിരുന്നു പ്രീഡിഗ്രീ ബോര്‍ ഡ് വിപ്ളവം . സര്‍ വകലാശാലകളില്‍ വിലസുന്ന വലിയകുരങ്ങന്‍ മാരുടെ മഹത്തായ സേവനം കൂടി ഉപയോഗിച്ച് സര്‍ ട്ടിഫിക്കറ്റുകളില്‍ കെ ബാലനെ അനാവശ്യമായ കുത്തും ബിയും ഒഴിവാക്കി കാലനും , ശിവശങ്കരനെ ശവശങ്കരനുമൊക്കെയാക്കി വഴിയാധാരമാക്കി വാര്‍ ത്തതീര്‍ ത്ത് അരങ്ങുതകര്‍ ത്ത് ഉറഞ്ഞാടി അന്നു നാടുവാണ കരുണാകരനെ ഓടിച്ചുവിട്ട് പ്രീഡിഗ്രീ ബോര്‍ ഡ് എന്ന മഹാമോശം പേരു മാറ്റി പകരം കൊണ്ടുവന്ന 'പ്ളസ് ടു ' വിദ്യാഭ്യാസമേഖലയിലെ പാര്‍ ട്ടിയുടെ വിലപ്പെട്ട സം ഭാവനയാണ്. അന്നു  വര്‍ ഷം തോറും പത്തു ലക്ഷം പേര് ക്ക് തോഴില് നല് കുമ്മെന്ന് വാഗ്ദാനം നല് കി പ്രകടന പത്രികയെ വിപ്ളവകരമായി പരിഷ്കരിച്ചതിന്റെ ഫലമായി പാര്‍ ട്ടിയുടെ ഈറ്റില്ലമായിരുന്ന ബം ഗാളില്‍ പാര്‍ ട്ടി പതിറ്റാണ്ടുകള്‍ തുടര്‍ ച്ചയായി കഷ്ടപ്പെട്ടു ഭരിച്ചുണ്ടാആക്കിയ ലക്ഷക്കണക്കിനുവരുന്ന തൊഴിലില്ലാപടയ് ക്ക് ഇന്നു കേരളത്തിലെ തെരുവുകളില് തൊഴില്‍ നല് കുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്കെതിരെ നടന്ന തീപാറിയ സമരവും പൂഴിക്കടവുകളുമാണു പാര്‍ ട്ടിയെ സ്വാശ്രയമാക്കിയതെന്നു പറയാതെ വയ്യ. ആ സമരത്തില്‍ കൂത്തുപറമ്പില് മരിച്ച ചവേറുകളെയും , ഒപ്പം ജീവന്‍ നഷ്ടപ്പെട്ട പറശ്ശിനിക്കടവിലെ പാമ്പുകളെയും മറ്റു ജീവികളെയും ആശയസമരചരിത്രത്തില്‍ നിന്നു മാറ്റിവെക്കാനേ കഴിയില്ല. അതിനെ അടുത്ത അഞ്ചുവര്‍ ഷക്കാലം പാര്‍ ട്ടി ആമാശയപരമായി സ്ഫുടം ചെയ്തു വിപ്ലവകരമാക്കിമാറ്റി നടപ്പാക്കിയെങ്കിലും പിന്നീടു ഭരിച്ച ആന്റണി ആ മഹത്തായ സ്വാശ്രയവിപ്ളവത്തെ തൊട്ടശുദ്ധമാക്കിയതിനെത്തതിനെതുടര്‍ ന്ന് നടത്തിയ തോറ്റോടിയ സമരവും ചരിത്രത്തിന്റെ ഭാഗമാണ്. ചുടുചോറു മാന്തുന്നതില്‍ ലോകോത്തര നിലവാരം പുലര്‍ ത്തുന്ന കുട്ടിക്കുരങ്ങന്‍ മാരെ സ്കൂളുകള് ക്കുമുന്നില്‍ കാവല്‍ നിന്ന രക്ഷിതാക്കള്‍ ജനാധിപത്യവിരുദ്ധമായി അടിച്ചോടിച്ചപ്പോഴും തളരാതിരുന്ന സമരജ്വാലയെ ആമാശയപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്ന് ഇടതുമുന്നണി കൂടി വെള്ളമൊഴിച്ചു കെടുക്കുകയായിരുന്നു.ത്യാഗോജ്വലമായ ആവെള്ളമൊഴിക്കലിന്റെ വിജയത്തില്‍ നമുക്കും സ്വാശ്രയകോളേജ് ഭരിക്കാറായെന്നു മാത്രമല്ല, രമേശനെപ്പോലുള്ള സമരസഖാക്കള്‍ മക്കള്‍ ക്ക് എ ന്‍ ആര്‍ ഐ കോട്ടയില്‍ സീറ്റുവാങ്ങികൊടുക്കാന്‍ മാത്രം വളര്‍ ച്ച നേടുകയും ചെയ്തത് എതിര്‍ പാര്‍ ട്ടിക്കാരെ തെല്ല് അസൂയപ്പെടുത്തിയിട്ടുണ്ട്. .
പാര്‍ ട്ടിയുടെ എക്കാലത്തെയും മാസ്റ്റര്‍ പീസ് ആയിരുന്നു ഭൂ സമരവും ഭൂപരിഷ്കറണ നിയമവും . നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ട് പിന്നാലെ വന്ന പൈങ്കിളിക്ക് മരപ്പൊത്തും അധസ്ഥിതനായ കര്‍ ഷകത്തൊഴിലാളിക്ക് കുടികിടപ്പായി പരമാവധി 35 സെ ്റു സ്ഥലവും , ജന്മിയില്‍ നിന്നും പാട്ടകരാറുണ്ടാക്കി ഭൂമിവാങ്ങി അവനെക്കൊണ്ട് വയലില്‍ പണിയെടുപ്പിച്ച ഇടത്തട്ടുകാരന്റെ കുടുമ്പത്തിനു പരമാവധി പതിനഞ്ചേക്കരും ഭൂമി നേടിക്കൊടുത്ത് നെല്ലുനടുന്ന നാടന്‍ ജന്മികുടുമ്പത്തിനു പരമാവധി പതിനഞ്ച് ഏക്കറും മുന്തിയ ഇനം തോട്ടം ഉടമകളായ ജന്മിമാര്‍ ക്ക് തോന്നിയപോലെ ഏക്കറും ഭൂമി പരിമിതപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം ആ സമരത്തിന്റെ ഉല്പന്നമായിരുന്നു. ദീര്‍ ഘദര്‍ ശനത്തോടെ അന്നുകൊടുത്ത മുപ്പത്തിയഞ്ചു സെന്റ് പോരാതെവന്നു തെരുവിലായ വന്റെ പുതിയതലമുറയ്ക്കുവേണ്ടി തുടങ്ങിയ രണ്ടാം ഭൂസമരവും പാതിവെന്തു കിടക്കുന്നുണ്ട്. കേന്ദ്രന്‍ ഗ്യാസ് 9 കുറ്റിയാക്കി പരിമിതപ്പെടുത്തിയതിനാല് ബാക്കി വേവിക്കാനേ കഴിയുന്നില്ല. അന്ന് ഇവര്‍ ക്കും പതിനഞ്ചേക്കര്‍ കൊടുത്തിരുന്നെങ്കില്‍ ഇങ്ങ്നനെയൊരു സമരത്തിനു അവസരം കിട്ടുമായിരുന്നുവോ ? അതാണു പാര്‍ ട്ടിയുടെ ദീര്‍ ഘദര്‍ ശനം .
സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാക്കുന്നതിനു ഉള്ള സ്വത്തുക്കള്‍ പാടശേഖരസമിതികള്‍ വഴി പാര്‍ ട്ടിയുടേതാക്കി കമ്യൂണിസം നടപ്പാക്കുന്നതിനുള്ള പുതിയ സമരമാണ് നെല്‍വയല്‍ സം രക്ഷണ സമരം ... നെല്‍ വയലുകളില്‍ കൊടികുത്തിപാര്‍ ട്ടിയുടേതാക്കിക്കൊണ്ടു നടക്കുന്ന ഈ സമരം ആവശ്യമുള്ളിടത്ത് സായുധ വിപ്ളവമാക്കനും പാര്‍ ട്ടിക്കുകഴിഞ്ഞിട്ടുണ്ട്.അര്‍ ദ്ധരാത്രിയിലെ ചെങ്കല്ലുമോഷണം ഈ സമരത്തിന്റെ പ്രത്യേക മുറയാണ്. ബക്കളം വയലില്‍  അന്ചുസെന്റു ഭൂമിവാങ്ങി വീടുവെക്കാനൊരുങ്ങിയ പട്ടികജാതിക്കാരെപോലെയുള്ള ഭൂമാഫിയ ക്കെതിരെ പാര് ട്ടി നടത്തുന്ന സമരത്തില്‍ നിന്നും രണ്ടു വിള നെല്ലുനടുന്ന ഏക്കറുകണക്കിനു വയല്‍ നികത്തുന്നവരെ അതില്‍ മാര്‍ ബിള്‍ കടതുടങ്ങി ഉദ്ദ്ഘാടനത്തിനു കേന്ദ്രകമ്മറ്റി അം ഗത്തെ ക്ഷണിക്കണം എന്ന വ്യവസ്ഥയില്‍ ഒഴിവാക്കാനും ആമാശയപരമായകാരനങ്ങളാല്‍ പാര്‍ ട്ടി ഉദാരതകാട്ടിയിട്ടുണ്ട്. പകല്‍ കൊടികുത്തുന്നതിനും , പാര് ട്ടിയുടെ ആമാശയപരമായ വ്യവസ്ഥകള്‍  പാലിച്ചാല്‍  രാത്രി അത് അഴിച്ചുമാറ്റുന്നതിനും വിദഗ്ദ്ധ പരിശീലനം ലഭിച്ചചുകപ്പു വളണ്ടിയര്‍ മാരെയും പാര്‍ ട്ടി ഒരുക്കിയിട്ടുണ്ട്. പാര്‍ ട്ടിയുടെ ആണിക്കല്ലിളക്കുക എന്നതാണ്, ഈ സേനയുടെ ചുമതല.
പാതയോര പാചകമല്‍ സര വിപ്ളവം പങ്കാളിത്തമില്ലാതെപോയ പങ്കാളിത്ത പെന്‍ ഷന്‍ വിപ്ളവം , അഞ്ചുപത്തിന ആവശ്യങ്ങള്‍ ക്കു ജനത്തെ 48 മണിക്കൂര്‍ ബന്ധിയാക്കിയ ഹര്‍ ത്താല്‍ , തുടങ്ങിയ നേരം പോക്കു വിപ്ലവങ്ങളും ആമാശയപരമായി വിജയത്തിലെത്താനുള്ള പാര്‍ ട്ടിയുടെ ചെപ്പടിവിദ്യകളാണ്.

No comments:

Post a Comment